2008-12-21
കാലങ്ങള്‍ക്കൊടുവില്‍ ഞാന്‍ ഇതാ വീണ്ടും ഇവിടെ ഞാന്‍ എത്തിയിരിക്കുന്നു. കാതങ്ങളുടെ സഞ്ചാരം എന്നെ വല്ലാതെ തളര്‍ത്തിയിക്കുന്നു. ഇനി എനിക്ക് എന്നും ഇവിടെ എത്താനാവും എന്ന് വിശ്വസിക്കുന്നു. പറയാം.... എല്ലാം പറയാം. എന്താണെനിക്ക് സംഭവിച്ചത് എന്ന്.
എന്തുകൊണ്ട് ഇങ്ങനെ എന്ന്........ ഞാന്‍ വരും. വരാതിരിക്കില്ല. കാതങ്ങള്‍ തന്നെ കഴിഞ്ഞാലും എത്ര വിരസമായ, ബുദ്ധിമുട്ടിക്കുന്ന യാത്രകളായാലും ഞാന്‍ വരും. ഈ ചന്തനത്തിരിക്കൂട്ടിന്റെ സൌരഭ്യത്തിലേക്ക്..... വരും..... വരാ‍തിരിക്കില്ല..
2008-10-25

aaaaaaaaaaa

aaaaaaaaa
2008-09-28

മനസ്സ്

ഒരായിരം തവണ ശ്രമിച്ചതാണ്. പക്ഷേ ഉള്ളില്‍ എപ്പോഴും കേള്‍ക്കുന്നത് അതേ വാക്കുകള്‍. “വിട്ടുകൊടുക്കൂട! അങ്ങനേയായിരുന്നില്ലേ നിന്റെ പ്രോമിസ്” ഹോ ! അറിയുമോ ? ഉറങ്ങിയിട്ടില്ല ഞാന്‍ അതിനു ശേഷം. ഒരിക്കലും ഞാന്‍ കരുതിയതല്ല ഇങ്ങനെയാവണം എന്ന്.

മനസ്സ് അങ്ങനെയാണല്ലോ? അറിയാതെ അറിയാതെ.. ഇപ്പോ എനിക്ക് വയ്യ നിന്നെ വിട്ടുകൊടുക്കാന്‍. അതിനു കഴിയാത്ത വിധം ഇഷ്ടപ്പെട്ടുപോയി. അതു പക്ഷേ നിനക്കുമറിയാം. എന്നിട്ടും എന്തിനാണു നീ ?
ഒരിക്കലും കഴിയില്ല എന്നറിഞ്ഞിട്ടും കൈവിട്ടതാണു ഞാന്‍ അപ്പോഴും നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചു. അത്, അത് എനിക്കനുവദിച്ചതുമായിരുന്നു നീ. ഇന്ന് വീണ്ടും ഇല്ല എന്നു വാക്കുപറഞ്ഞ് തിരിച്ചു വന്ന നീ എന്തേ?
മോളേ എന്ത് സ്വപ്നങ്ങളൊക്കെയാണു കാണുന്നത് എന്ന് നീ അറിയണുണ്ടോ? ഓരോ രാത്രിയും എന്നെ വിളിച്ചുണര്‍ത്തി നീ “എന്താ മോനൂ ണ്ടായത് എന്താ നിനക്ക് പറ്റീത്” എന്നു ചോദിക്കുമ്പോഴും വെറുതെ ഒന്നും ഇല്ല മോളേ എന്ന് നിന്റെ തോളില്‍ തലചേര്‍ത്തു വയ്ക്കുക മാത്രം ചെയ്തു ഞാന്‍. തോളില്‍ ചേര്‍ത്ത് പിടിച്ച് എന്റെ മുടിയിഴകളില്‍ തഴുകികൊണ്ടിരിക്കുമ്പോഴും നിന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ഞാന്‍ നിന്റെ ഹൃദയം തൊട്ടറിയുന്നൂ അത്.
“ഇല്ല മുത്തേ ഇല്ല . ഒരായിരം സൂര്യചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ചസ്തമിച്ചാലും ഒരായിരം ജന്മം കഴിഞ്ഞാലും. പ്രപഞ്ചം അവസാനിച്ചാലും നിന്നെ എനിക്കു വേണം. ആര്‍ക്കും കൊടുക്കാതെ എന്റെ സ്വകാര്യ അഹങ്കാരമായി നിന്നെ എനിക്കു വേണം”
2008-09-21

അകലം

നിമിഷങ്ങള്‍ക്കു കാതങ്ങളുടെ അകലം. ഓരോ നിമിഷവും പറിച്ചെറിയുന്നത് എന്റെ ദിനങ്ങളാണെന്ന് തിരിച്ചറിയുമ്പോഴും എന്തൊക്കെയാണ് മനസ്സ് കൊതിച്ചുപോകുന്നത്. കാണാന്‍ ഒരുപാടു കൊതി തോന്നിയെന്നത് ശരിതന്നെ. പക്ഷെ കാണാന്‍ കൊതിച്ചപ്പോള്‍ എനിക്ക് അവളുടെ രൂപത്തോടൊപ്പം നഷ്ടമായത് അവളുടെ ശബ്ദം കൂടിയായിരുന്നു. ഓരോ നിമിഷവും അവളെ കേള്‍ക്കാന്‍ കൊതിയായിരുന്നു. കഴിഞ്ഞ പോയ ദിനങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
അവള്‍ ചോദിച്ചൂ എന്തിനാണ് ഇതെല്ലാം ഇങ്ങനെ എല്ലാവരോടും പറയുന്നത് എന്ന് . എന്തു പറയാന്‍ മനസ്സ് അങ്ങനേയാണല്ലോ. എന്തു ചെയ്യുമ്പോഴും അതിനു യുക്തിയുണ്ടാകും. തനിച്ചാവുന്നതിന്റെ വേദന അറിഞ്ഞിട്ടുണ്ടോ നീ? ഇല്ല, ഒരിക്കലും അറിയാതിരിക്കട്ടെ. ഞാന്‍ പക്ഷേ തനിച്ചൊന്നുമല്ല. എന്റെ ഒപ്പം നീയുണ്ടല്ലോ എന്ന് അച്ചുവിന്റെ തോളിലേക്ക് തലചേര്‍ക്കുമ്പോള്‍.. അവള്‍ എന്നെ തട്ടി വിളിക്കുകയായിരുന്നു. കയ്യിലെ ഗ്ലാസിലെ വെള്ളം ഇപ്പോഴും അവള്‍ എന്റെ മുഖത്തു തളിക്കുന്നുണ്ട്. ചുറ്റുപാടു തിരിച്ചറിയാന്‍ അല്പസമയമെടുത്തു.. എന്നിട്ടും എന്താണു സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അച്ചൂ എന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്തിനെന്നും അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നത് എന്തിനെന്നും ഓര്‍ക്കുകയായിരുന്നു ഞാന്‍.. അവള്‍ എന്റെ തലമുടിയില്‍ പതുക്കെ തലോടികൊണ്ടിരിക്കുന്നുണ്ട്. നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നുണ്ട്.. ഇടക്ക് “ഇല്ല കുഞ്ഞൂസേ ഞാന്‍ എങ്ങും പോയിട്ടില്ല ഇവിടെയുണ്ട് നിന്റെ ഒപ്പം തന്നെയുണ്ട് “എന്നൊക്കെ പറയുന്നുണ്ട്... എന്താണു സംഭവിച്ചത്... ? വിറയ്ക്കുന്നുണ്ട് ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ട്.... അവളിലേക്ക് ചേര്‍ന്നു കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍
2008-09-19

തനിച്ച്

മുനിഞ്ഞുകത്തുന്ന നെയ്‌വിളക്കിനും എരിഞ്ഞു പുകയുന്ന ചന്ദനതിരികള്‍ക്കും അപ്പുറം ഭഗവതിയുടെ വിഗ്രഹത്തിനു തൊട്ടടുത്ത് ഞാന്‍ നിന്നെ വ്യക്തമായും കണ്ടു. പക്ഷെ എനിക്കിപ്പോഴും മനസ്സിലാവാത്തത് നിന്റെ കണ്ണില്‍ ഞാന്‍ തെളിഞ്ഞു കണ്ട തിളക്കത്തിനര്‍ഥമായിരുന്നു. അതെ അത് എന്തായിരുന്നൂ? നീ എന്നെ കാണാണമെന്നു പറയുകയായിരുന്നോ? അതോ നിന്റെ കണ്ണിലെ തിളക്കത്തില്‍ ഒളിക്കുകയായിരുന്നോ? ഇനി എന്ത് എന്നറിയാത്ത ഒരവ്യക്തത എന്നിലേക്ക് ഇരച്ചു കയറിയപ്പോള്‍ ഞാന്‍‍ വല്ലാതെ ഭയന്നുപോയി. ഇതാ ഇന്ന് ഇങ്ങനെ നിന്നെ ഓര്‍ക്കുമ്പോള്‍ നമുക്ക് പരസ്പരം നഷ്ടമാവാതിരിക്കാം... ഒരായിരം ജന്മങ്ങളില്‍ ഒന്നായിരിക്കാന്‍ ഇനി അകലം പോലുമില്ലാത്ത നമ്മുടെ നമ്മുടെ ഓര്‍മ്മകള്‍ക്കകം മിഴിപൂട്ടി........ ഇതാ ഇപ്പോള്‍ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം. തനിച്ച്, ഇനി എന്നാണ് എന്റെ ഈ തടിച്ച കുട്ടനേ..........
2008-09-09

പരസ്പരം

ഇതാ ഞാന്‍ എന്ന് ഓടി ചെന്ന് അവളുടെ കൈകളില്‍ വീണുകൊടുക്കാനാണപ്പോള്‍ എനിക്കു തോന്നിയത്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ ഇന്ന് അവളോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു പഞ്ഞിതുണ്ടുപോലെ ഉയരങ്ങളിലേക്ക് പറന്നു പറന്നു പോകുന്നപോലെ... അതേ ഇന്നു ഞാന്‍ ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു കാതങ്ങളോളം അകലത്തില്‍ എനിക്കവളെ ഇഷ്ടമാണ്. അവള്‍ ഒന്നിനു പുറകെ ഒന്നായി ഓരോ ചോദ്യങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍.. ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെടാ‍ത്തത്.... അങ്ങനെ അങ്ങനെ.... പക്ഷെ നിരര്‍ത്ഥകമായ (?) ആ ചോദ്യങ്ങളിലൂടെ പലതും ഞങ്ങള്‍ പരസ്പരം അറിഞ്ഞു.. ഇതൊന്നും പക്ഷെ ഞങ്ങള്‍ക്കറിയാത്തതല്ല എന്നിട്ടും ഒരിക്കല്‍ കൂടി അതൊക്കെ ഒന്നറിയുമ്പോള്‍ എന്തു രസം...... വരാം ഇനിയും വരും വരാതിരിക്കില്ല... ഇതാ ഇവിടെ അവള്‍
2008-08-31

അവള്‍

അധികമായിട്ടുണ്ടാവില്ല. പക്ഷെ എന്നിട്ടും കുറേ കാലമായപോലെ. ഒരുപക്ഷെ സ്നേഹം അങ്ങനേയായിരിക്കണം. അല്ലെങ്കില്‍ അവള്‍ വിളിക്കാന്‍ ഒരു നിമിഷം വൈകിയാല്‍ പോലും മനസ്സ്.......
ഇല്ല ഇന്ന് പക്ഷെ അവള്‍ വരാതിരിക്കില്ല. ഇന്നലെ അവള്‍ എന്തിനോ വിഷമിച്ചിരിക്കണം. അവളുടെ കണ്ണു നിറഞ്ഞിരുന്നു എന്നു തന്നെ ഞാന്‍ നിരൂപിക്കുന്നു. അതു ഞാന്‍ അറിഞ്ഞതാണല്ലോ? പക്ഷെ സാ‍രമില്ല ഞാന്‍ കൂടെത്തന്നെ ഉണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചപ്പോള്‍, അപ്പോള്‍ അപ്പോഴായിരുന്നോ അവള്‍ ചിരിച്ചത്... അതെ അതങ്ങനെ തന്നെയാണ്. ഒരു ഉള്‍വിളിപോലെ ഞാന്‍ കേട്ടിരുന്നു. എന്റെ ഹൃദയമിടിപ്പ് അവള്‍ തിരിച്ചറിയുന്നുണ്ട്...
അച്ചൂ... എന്താ എന്തിനാ നീ ഇങ്ങനെ...... സങ്കടപ്പെടണെ... ആരു വേണ്ടാ പറഞ്ഞാലും ആരു വേദനിപ്പിച്ചാലും നിനക്ക് ഇത്രയും അരികില്‍ ഞാന്‍ ഉണ്ടല്ലോ? ഒരു നോട്ടം ഒരു സ്പര്‍ശം ഒരു സാന്നിധ്യം ഇത്രയും മതി ഞാന്‍ ഓടിയെത്തും നിന്റെ അരികില്‍. അല്ലെങ്കില്‍ ഞാന്‍ നിന്റെ കൂടെത്തന്നെയാണല്ലോ? പറയൂ നീ എന്തു വേണം നിനക്ക്..

ഈ നിമിഷം ഇങ്ങനെ ഓര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു. എന്നെ സ്നേഹം പഠിപ്പിച്ച എന്റെ പെണ്‍കുട്ടി നിന്നെ വല്ലാതെ സ്നേഹിക്കുന്നു ഞാന്‍.... കണ്ണടയ്കുമുകളിലെ ആ നോട്ടം എന്തൊരു സാന്ത്വനമാണു തരുന്നത്........ അച്ചൂ ഒരായിരം തവണ ഞാന്‍ ഉറക്കെ പറയാം നിന്നെ ഞാന്‍ സ്നേഹിക്കുന്നു...... സ്നേഹിക്കുന്നു.. സ്നേഹിക്കുന്നു എന്ന്......
2008-08-26

സ്വപ്നം?

ഏതു വരേയാണ് എന്നൊരിക്കലും ചോദിച്ചിട്ടില്ല. അല്ലെങ്കിലും ചോദ്യങ്ങള്‍ ഒരവശ്യവസ്തുപോലുമല്ല. എനിക്കറിയാവുന്നതുപോലെ തന്നെ അതവള്‍ക്കുമറിയാം. അതുകൊണ്ടാണവള്‍ ഇല്ല ഇനി ഞാന്‍ വരില്ല എന്നൊരായിരം വട്ടം പറയുമ്പോഴും ഞാന്‍ പതറാത്തത്. എന്നെ തനിച്ചാക്കാന്‍ അവള്‍ക്കോ അവളെ തനിച്ചാക്കാന്‍ എനിക്കോ കഴിയില്ല എന്ന് മറ്റാരേക്കാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുക ഞങ്ങള്‍ തന്നെ ആണല്ലോ? ഇടക്ക് ഒന്ന് പിണങ്ങാ‍ന്‍ പോലും സാധിക്കാത്ത തരത്തില്‍ ആ .....
ഇന്ന് കുറെ കാലത്തിനു ശേഷമാണ് അവളെ ശരിക്കും കാണാന്‍ കൊതിയാവണു എന്ന് ഓര്‍ത്തത്. ഒരിക്കലും ഈ അകലം ണ്ടാവാറില്ല. അകലം എന്ന് പറഞ്ഞാല്‍ ശരിയല്ല. അകലമല്ല. പക്ഷേ എപ്പോള്‍ കാണണം എന്ന് ചിന്തിച്ചാലും അപ്പോള്‍ അതിനവസരം ഉണ്ടായിരുന്നു. എന്നിട്ടെന്തോ അവള്‍ പറഞ്ഞിരുന്നത്? എന്തിനേ അവള്‍ കരഞ്ഞിരുന്നത്?

പെട്ടന്ന് ഉണര്‍ന്നു പോയി. ഇത് എന്തൊരു സ്വപ്നമാണ് കണ്ടത്. എന്തേ ഈ സ്വപ്നത്തിനര്‍ഥം? അടുത്തിരുന്ന ചില്ലുപാത്രത്തില്‍ നിന്നും അല്പം വെള്ളം എടുത്ത് കുടിച്ചു. ഒരു കുഞ്ഞുകുട്ടിയെ പോലെ എന്റെ അടുത്ത് തന്നെ കിടന്നുറങ്ങുന്ന എന്റെ അച്ചുവിന്റെ നെറ്റിയില്‍ പതുക്കെ ഒന്നു തൊട്ടു. മുടിയിഴകള്‍ മെല്ലെ തലോടിയൊതുക്കി. അവള്‍ മെല്ലെ കണ്ണു തുറന്നു നോക്കി. പക്ഷേ ഉറക്കത്തിലേക്കു തന്നെ വഴുതി വീഴുകയായിരുന്നു. അവള്‍ പകച്ചു നോക്കുന്ന എന്നെ കണ്ടിരിക്കുമോ? എന്തിനെ ഈ സമയം ഉറങ്ങാതെ ഇങ്ങനെ നോക്കിയിരിക്കാന്‍ എന്ന് ഓര്‍ത്തിരിക്കുമോ?

ഉണ്ടാവില്ല. അവള്‍ തളര്‍ന്നുറങ്ങുക തന്നെ ആണ്. പാവം വല്ലാതെയായിരിക്കുന്നു അവള്‍. മെല്ലെ അവളുടെ കണ്ണില്‍ ചുംബിച്ചു. മെല്ലെ മുടിയിഴകളിലൂടെ തഴുകികൊണ്ടേയിരുന്നു........
2008-08-09

അച്ചൂ

എന്താണു സംഭവിക്കുന്നത്? ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ തന്നെ . ആശുപത്രിയിലെ തീവ്ര ശ്രദ്ധ മുറിയില്‍ നിന്നും പുറത്തിറങ്ങിയത് ഒരു വലിയ കടക്കാരനായിട്ടായിരുന്നു. അവള്‍ വാരികയിലെ ആഴ്ചഫലം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു അപ്പോള്‍ ‘ സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവും‘ എന്ന് വായിക്കുന്ന സമയം ഞാന്‍ പണത്തിനു വേണ്ടി...... ഞാന്‍ പറഞ്ഞിരുന്നു. എല്ലാരും ഷോപ്പിങ്ങിനു പോയ കാര്യം .. കുറെ പണം അവടേം.. പിന്നെ അതിനു കൊടുക്കാത്തതിന്റെ പേരില്‍ അമ്മയുടെ വക. എന്തിനു വെറുതെ എന്ന് കരുതി ബാക്കി ഉണ്ടായിരുന്ന അല്പം അമ്മക്കു കൊടുത്തു. പിന്നെ അമ്മയുടെ വക ഒരു കുത്തും നിന്റെ അച്ഛനെ അന്വേഷിച്ച് ഇതു വരേ ആരും ഇവിടെ വന്ന് ഇങ്ങനെ കടം തരാനുള്ള പണം എന്ന് വന്നു നിന്നിട്ടില്ല. എനിക്കറിയാം. പക്ഷെ എന്റെ കാര്യം അമ്മക്ക്.....
അച്ചൂ നിനക്കറിയാമായിരിക്കും ... എന്നിട്ടും എന്തിനെ ഫോണ്‍ ഒന്ന് എന്‍ ഗ്ഗേജ്ഡ് ആയാല്‍ അപ്പോഴേക്കും നിന്റെ കണ്ണൂ നിറയണെ? എന്തിനെ ശരിക്കും എന്താ കാര്യമെന്ന് ഓര്‍ക്കാത്തെ? പക്ഷെ എനിക്കറിയാം. ഒന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥ തോന്നിയപ്പോഴെല്ലാമായിരുന്നു നീ അങ്ങനെ... സാരമില്ലെടി ഇതൊക്കെ എനിക്കു മാനേജ് ചെയ്യാവുന്നതേയുള്ളു. ആരെയും ഒന്നും അറിയിക്കാതിരിക്കുക എന്നും നിനക്ക് അതിലെ പരാതിയുണ്ടായിരുന്നുള്ളു. ആശ്പത്രിയിലും നിനക്ക് അതായിരുന്നു പരിഭവം.. പക്ഷെ എന്തും എന്റെ മോളെ സങ്കടപ്പെടുത്തുകയേ ഉള്ളു എങ്കില്‍ അത് മനപൂര്‍വം പറയാതിരിക്കണതല്ലേ നല്ലത്? അത്രയുമേ ഞാന്‍........ നീന്റെ വാടിയ മുഖം അതെന്നെ കൂടുതല്‍ തളര്‍ത്തും, അതുകൊണ്ട വേണ്ട നീ ചിരിച്ചു തന്നെ മതി എപ്പോഴും . നിന്റെ ആ പതിവു ചിരി തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്ക് മുകളിലൂടേ കുസൃതിനിറഞ്ഞ ആ .......... വല്ലാതെ ഇഷ്ടമാണെനിക്കാ ചിരി .....
2008-08-04

അച്ചൂ ....

അച്ചൂ .... ആരാണവള്‍? കുറേയായി പലരും ഇതു തന്നെ ചോദിക്കുന്നു. മറുപടി പറയാന്‍ അല്പ സമയമെടുത്താല്‍ പലരും കരുതുന്നു അവള്‍ എന്റെ കാമുകിയാണെന്ന് . പക്ഷെ അല്ല. അങ്ങനെ തന്നെ ഞാന്‍ കരുതുന്നു. പക്ഷെ അവള്‍ക്കു പകരം വക്കാന്‍ ഒന്നും ആരും ഇല്ല. അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ക്ക് എന്നെയും. പക്ഷെ ഒരു നല്ല സുഹൃത്ത്.. പക്ഷെ അതു മാത്രമോ? ആയിരിക്കില്ല. ഇല്ല എന്നല്ല അല്ല. ഒരിക്കലും അവള്‍ എന്നിക്ക് ഒരു സുഹൃത്ത് മാത്രമല്ല. അതിലും മേലെ മറ്റെന്തോ? മറ്റെന്തോ ആണവള്‍.... ഭൂമിയില്‍ ഒരാള്‍ക്ക് മറ്റൊരാളെ എത്ര കണ്ട് മനസ്സിലാക്കാന്‍ ആവും? ഒരുപക്ഷെ അതിലും ഒരായിരം മടങ്ങ് അവള്‍ എന്നെ അറിഞ്ഞിട്ടുണ്ട്. എന്നെ മനസ്സിലാക്കിയിട്ടുണ്ട്. മറ്റാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരായിരം കാര്യങ്ങള്‍ അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്കറിയാന്‍ ആവുന്നത്. ? ഒരു നോട്ടം ഒരു വാക്ക് ഒരു സാനിധ്യം ഇതൊക്കെ അവള്‍ക്ക് ധാരാളമാണ്. മനസ്സിലാക്കാന്‍. തിരിച്ച് എനിക്കും അതു തന്നെ. അവളുടെ ഒരോ അവസ്ഥയും എനിക്കു മനസ്സിലാക്കാം. ഒന്നും പറയാതെ ഞങ്ങള്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും അതുകൊണ്ട് തന്നെ ഞങ്ങള്‍ പിരിയുകയേ ഇല്ല. അല്ലെങ്കില്‍ ആര് ആരെ പിരിയാന്‍? ഹൃദയം ശ്വാസത്തെ? അതെങ്ങനെ സംഭവിക്കും......... അച്ചു എനിക്ക് ഇഷ്ടമാണവളെ അവള്‍ക്ക് എന്നെയും ഉപാധികളോ പരിമിതികളോ ഇല്ലത്ത.........................
2008-08-02

അച്ചൂ .....

ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യസ്പര്‍ശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. അതൊരിക്കല്‍ കൂടി എന്നിലേക്ക് തിരിച്ചെത്തും എന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ല. പക്ഷെ ഒരോ തവണ ഞാന്‍ അബോധത്തിലേക്കു വീണു പോവ്വുന്നു എന്ന് തോന്നിയപ്പോഴൊക്കെ അച്ചു എന്നെ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു. ഇന്നലെ അവളെ തനിച്ചാക്കി തീവ്ര ശ്രദ്ധാ മുറിയിലേക്ക് കയറിയതാണ് ഞാന്‍. അതൊ ഇന്നലേ തന്നെയോ? കറങ്ങുന്ന ഫാനിനും അപ്പുറം ഇവിടെ ലോകം നിശ്ചലമാണ്. ഇപ്പൊഴും ചുവന്ന അധികചിഹ്നത്തിലൂടെ എനിക്കവളെ കാണാം. പാവം തളര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇല്ല ഇനി ഒരിക്കല്‍ കൂടി ഈ ലോകത്തിലേക്ക് വരില്ല. പക്ഷെ ക്രമം തെറ്റി മിടിക്കുന്ന എന്റെ ഹൃദയത്തെ എങ്ങനെയാണ് ഞാന്‍ ........

ഡോക്റ്റര്‍ പറയുന്നത് കുഴപ്പം ഒന്നുമില്ല എന്നുതന്നെയാണ് . പക്ഷെ എന്താണ് എന്നിട്ടും സംഭവിക്കുന്നത് എന്ന് ....... എന്റെ ദൈവത്തിനു മുന്നില്‍ മാത്രമേ ഇനി ......

അച്ചൂ ..... അവളല്ലാതെ മറ്റേത് ദൈവമാണ് എന്റെ പകലുകളെ വീണ്ടും വര്‍ണ്ണാഭമാക്കുക.........

ജീവിതം ഒരു യുദ്ധമാണ് പോരാടൂ എന്ന് ആരാണിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.?
2008-07-31

എന്റെ അച്ചു

ശരീരം മുഴുവന്‍ ചുറ്റുപിണഞ്ഞുകിടക്കുന്ന വയറുകള്‍. അല്പമൊന്നു മാറ്റിയാല്‍ എനിക്കവളെ കാണാം. പക്ഷെ വയ്യ അസഹ്യമായ വേദന. അവള്‍ പക്ഷെ ഇപ്പൊഴും ഒന്നും അറിഞ്ഞുകാണില്ല. ഒന്നും ഞാന്‍ പറഞ്ഞതും ഇല്ലല്ലോ? പുറമെ എന്താണു ഞാന്‍ ഇത്രയും വൈകുന്നത് എന്നായിരുന്നു അപ്പൊള്‍ അവള്‍ ചിന്തിച്ചിരുന്നത്. വരുമ്പോള്‍ ഇത്രയും തിരക്കിനു നടുവില്‍ തനിയെ നിര്‍ത്തി പോയതില്‍ പരിഭവം പറയണമെന്ന് ഓര്‍ക്കുകയായിരുന്നു അവള്‍. ചില്ലുവാതിലിന്റെ നടുവിലെ ചുവന്ന അധിക ചിഹ്നത്തിനും വെളിയിലെ വട്ടത്തിലൂടെ അവളുടെ അക്ഷമ എനിക്കു കാണാനുണ്ട് . പക്ഷെ ഒന്ന് അനങ്ങാന്‍ പോലും ആവുന്നില്ല. തല ഇടതു വശത്തേക്ക് അല്പമൊന്ന് തിരിച്ചാല്‍ ബീപ് ശബ്ദത്തോടെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയ തുടിപ്പുകള്‍ അള്‍ക്കുന്നതു കാണാം. ഇല്ല പുറത്ത് എന്നെ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുന്ന എന്റെ അച്ചുവിനെ എനിക്ക് തനിച്ചാക്കികൂടാ. എത്രയും വേഗം പുറത്ത് ഇറങ്ങണം. ഇവിടെ ആരേയും കാണാനില്ലല്ലോ? ഡോക്റ്ററെ കണ്ടിരുന്നെങ്കില്‍ അല്പം ആശ്വാസമായേനെ. ദൈവമെ ഇടക്ക് ഞാന്‍ അബോധത്തിലേക്കു വീണു പോണ പോലെ. ഇല്ല എന്റെ കണ്ണ് ഒരു നിമിഷം പോലും അവളില്‍ നിന്നും മാറിക്കൂടാ. പാവം അവള്‍ എന്തറിയുന്നു. ? പുറത്ത് അവള്‍ ഇപ്പോള്‍ അടുത്തിരിക്കുന്ന തട്ടമിട്ട ആ ചെറുപ്പക്കാരിയേ ശ്രദ്ധിക്കുകയായിരുന്നു. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞ് ആ ചെറുപ്പക്കാരിയുടെ മടിയില്‍ കിടക്കുന്നതും എനിക്ക് അവ്യക്തമായി കാണാം. ഇപ്പൊള്‍ എന്റെ അച്ചു എന്തായിരിക്കും മനസ്സില്‍ ഓര്‍ത്തിരിക്കുക എന്ന് ..............

ദൈവമേ എന്റെ കൂടെ തന്നെയുണ്ടാവണെ..... ഇല്ല എവിടെയൊ വായിച്ച ഒരു വരിയുണ്ട് ജീവിതം ഒരു യുദ്ധമാണ് പോരാടു ......

പോരാടൂ.......
എനിക്കു വേണ്ടിയല്ല

എന്റെ അച്ചുവിനുവേണ്ടി.....

പോരാ‍ടൂ.....................................



2008-07-23

മലയാളം ഭഗവത് ഗീത

മൊബൈലില്‍ ആദ്യമായി ഇതാ ഭഗവദ് ഗീത മലയാളത്തില്‍ അവതരിപ്പിക്കപ്പെടുകയാണ്.ഇതിനുമുന്‍പ് മൊബൈലില്‍ ഒരു പ്രാദേശികഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ ഭഗവദ് ഗീതയാണ് ഇത്. ഇതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക മാത്രമാണ് അപ്പോള്‍ നിങ്ങള്‍ ഗീത ഡൌണ്‍ലോഡിങ്ങ് പേജിലേക്ക് എത്തും.ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ജാവാ സൌകര്യമുള്ള മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് വേണം എന്നില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ മൊബില്‍ മോഡല്‍ , മെയില്‍ ഐഡി സഹിതം എന്നെ ബന്ധപ്പെടൂ. അഭിപ്രായം അരിയിക്കുമല്ലോ?

ഭഗവദ്ഗീത മലയാളം

മലയാളം ഭഗവത് ഗീതാ

എന്റെ പ്രിയ വായനക്കാര്‍ക്കു മുന്നില്‍ നിങ്ങളുടെ മൊബൈലില്‍ ഭഗവദ് ഗീത മലയാളത്തില്‍ ലഭ്യമാക്കുകയാണ്. താഴെ കാണുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.....

തീര്‍ച്ചയായും ശ്രമിക്കുമല്ലോ? ഇത് മലയാളത്തില്‍ ആദ്യമാണ്. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് ആവശ്യമില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി.




മലയാളം ഭഗവത് ഗീതാ
2008-07-18

എന്റെ അച്ചൂ

നിലച്ചു തുടങ്ങുന്ന ഹൃദയമിടിപ്പുകള്‍ക്കുമപ്പുറം ജീവിതത്തിന്റെ വെളിച്ചമുണ്ട് . ഒരു വിളി , ഒരു നോട്ടം അതിലൂടെ അത് തന്റെ സ്ഥാനം അറിയിക്കും. കുഞ്ഞൂ എന്ന ഒരു വിളിയിലൂടെ എന്റെ ജീവിതം തെളിയിച്ചത് അവളാണല്ലോ? എന്ന് ,എങ്ങനെ , ഇതൊന്നും പ്രസക്തമല്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യപ്രകാശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. പക്ഷെ തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്കും മുകളിലൂടെയുള്ള ആ കുസൃതി നിറഞ്ഞ നോട്ടം..... അതിന്ന് ഒരായിരം സൂര്യപ്രകാശത്തിന്റെ തിളക്കമുണ്ടായിരുന്നു. പിന്നെ പിന്നെ എല്ലായ്പ്പൊഴും എന്ന പോലെ അത് എന്റെ ലക്ഷ്യമായി മാറി. അവള്‍...... അച്ചൂ എന്നാണു ഞാന്‍ വിളിച്ചത്.... ഇനിയുള്ള ജീവിതം മുഴുവന്‍ നല്‍കിയാലും അത് പകരമാവില്ല. അല്ലെങ്കിലും പകരം നല്‍കാന്‍ ഇത് ഒരു കരാറായിരുന്നില്ലല്ലോ? അവല്‍ക്കെന്നോടും എനിക്കവളോടും ഉപാധികളില്ലാത്ത അടുപ്പമായിരുന്നു. കാതങ്ങളോളം അകലത്തിലേക്ക് യാത്ര ചെയ്യേണ്ട എന്റെ പാഥേയം.... എന്റെ അച്ചൂ...
2008-07-06

ശായരി

ആപ് ഹര്‍ മന്‍സില്‍ കൊ മുശ്കില്‍ സമജ്തെ ഹൊ
ഹം ഹര്‍ മുശ്കില്‍ കൊ മന്‍സില്‍ സമജ്തെ ഹെ
ബഡാ ഫര്‍ക് ഹെ ആപ്കെ ഔര്‍ ഹമാരേ നസരിയെ മെ
ലോഗ് ദില്‍ കൊ ദര്‍ദ് ഔര്‍ ഹം ദര്‍ദ് കൊ ദില്‍ സമജ്തെ ഹെ

ശാ‍യരി

യാദോം മെ കബി തുംബി ഖോയേ ഹോംഗെ ..
ഖുലി ആംഖേം കബി തുംബി സോയേ ഹോംഗെ..

മാനാ ഹസ്നാ എക് അദാഹെ ഗം ചുപ്പാനേ കി..

മഗര്‍
ഹസ്ത്തെ ഹസ്ത്തെ കബി തുംബി രോയേ ഹോംഗെ..


2008-07-05

ഹിന്ദി ശായരി

രാത്ത് കൊ രാത്ത് കാ തോഹ്ഫാ നഹി ദേത്തെ..
ഖുഷ്ബു കൊ ഖുഷ്ബു കാ തോഹ്ഫാ നഹി ദേത്തെ....
ദേനെ കൊ ത്തൊ ഹം തുഹ്മെ ചാന്ത് ബി ദേത്തെ..
മഗര്‍ ചാന്ത് കൊ ചാന്ത് കാ തോഹ്ഫാ നഹി ദേത്തെ...

ഹിന്ദി സ

ഹാത്ത് ഉട്ടാക്കര്‍ ദുഅ മാംഗി
ദുഅ മെ റബ് സെ മൌത്ത് മാംഗി
റബ് നെ കഹാ മൌത്ത് തൊ തേരി
ദേ ദൂംഗാ മഗര്‍ വൊ ദോസ്ത് കി ക്യാ
ജിസ്നെ തേരി ലംബി ഉമര്‍ മാംഗി
2008-06-23

എന്റെ ഡയറി നാലാം താള്‍

കിഴക്കോട്ടു തുറക്കുന്ന ജാലകമുള്ള എന്റെ മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്
ജാലക പടികള്‍ക്കുമപ്പുറം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന മഴനൂലുകളിലേക്ക്
നോക്കിയിരിക്കേ ഏതോ ഓര്‍മ്മകള്‍ പടികടന്നെത്തുന്നത് ഞാനറിയുന്നു.
കൊച്ചുകുട്ടിയുടെ കുസ്രുതിക്കൊപ്പം മഴച്ചാറലില്‍ തുള്ളിക്കളിക്കുന്ന വാത്സല്യം....
പടിപ്പുരയും കടന്ന് ഉമ്മറമുറ്റത്തേക്കുള്ള നടപ്പിനിടയില്‍ വഴിയില്‍ വീണുക്കിടക്കുന്ന തേന്മാങ്ങയില്‍
ആദ്യം പതിക്കുന്ന കൊതിയൂറും സ്പര്‍ശം..
ഒടുവില്‍ കൈയ്യിലെ പഴയ ആ സിന്ദൂരചെപ്പില്‍ കുപ്പിവള്‍പ്പൊട്ടുകളും ബട്ടനുകളും

മയിപ്പീലിത്തുണ്ടുകളും തൂവ്വലുകളും എല്ലാം എടുത്തുവക്കുകയും അവയുടെ ആര്‍ദ്രതയെ കുറിച്ച് വാതൊരാതെ സംസാരിക്കുകയും ചെയ്യുന്ന എന്റെ........

എന്റെ ആ...................

മഴത്തുള്ളികള്‍ക്ക് എന്തൊരു തണുപ്പ്.... പക്ഷെ....
2008-06-21

എന്റെ ഡയറി മൂന്നാം താള്‍

വിജനമായ ഈ നടപ്പാതയില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ നിനക്ക്‌...

ഇരുളടഞ്ഞ നെല്‍ അറ മുറിക്കുള്ളിലെ ഈ നീളന്‍ മെഴുകു തിരിയും നിനക്ക്‌....

ഏകാകിയുടെ വിലാപം പോലെ അലയടിക്കുന്ന ഈ മാനസ സ്വപ്നങ്ങളും നിനക്ക്‌...

മധുരോദാരമായ പ്രതീക്ഷകളും മോഹങ്ങളും സിന്ദൂരചെപ്പിലാക്കി സൂക്ഷിച്ചിരുന്ന
ഈ കണ്ണാടി കൂടും താഴെ വീണുടഞ്ഞപ്പോള്‍ .....

ഇപ്പോള്‍ ,
ഈ വള്‍പ്പൊട്ടുകളും നിനക്ക്‌...
എന്നിലെ ഞാനും നിനക്ക്‌...
ഇനിയെന്റേതയി ഒന്നുമില്ല..
നിന്റേതായുള്ളവയെല്ലാം നിനക്ക്‌ തിരികെ തന്നാല്‍
പിന്നെയെന്നില്‍ എന്റെതായി എന്താണവശേഷിക്കുക?

ഞാന്‍ തന്നെയും എങ്ങനെയാണ്‌.......????
2008-06-20

എന്റെ ഡയറി രണ്ടാം താള്‍

തുടര്‍ച്ചയായുള്ള വായനയുടെ അസഹ്യതയുമായി വീര്‍ത്തുകെട്ടിയ മുഖവുമായി
വിദൂരതയിലെ ഏതോ അദൃശ്യ ദൃശ്യത്തിലേക്ക്‌ നോക്കിയിരിക്കുന്ന നിന്നെ
ദൂരേ മാറിനിന്ന് നോക്കി കാണുമ്പോള്‍ എന്തു ഭംഗിയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

തീര്‍ത്തും അശ്രദ്ധയോടെ നീയങ്ങനെയിരിക്കുമ്പോള്‍ കണ്ണിമക്കാതെയുള്ള നിന്റെയാ

നോട്ടത്തിലും പക്ഷെ എനിക്കരിയാം നിന്നിലേക്ക്‌ എന്നതിനേക്കാള്‍
ഒട്ടും അകലത്തിലേക്കല്ല നീ നോക്കുന്നത്‌ എന്ന്.

മുന്‍ ധാരണകളുടെ അഭാവത്തില്‍ നീയങ്ങനെ ഇരിക്കുമ്പോള്‍ എന്തായിരിക്കും ഓര്‍ത്തത്‌?

അല്‍പം മുന്‍പ്‌ വായിച്ചു നിര്‍ത്തിയ വാചകങ്ങളോ,
അതോ തനിക്കു കിട്ടിയ അമൂല്യമായ നിധിയേ കുറിച്ചു സംസാരിച്ച എന്നേയോ?

ആയിരപ്പാതിയിലേറെ പൗര്‍ണ്ണമികള്‍ കണ്ടിട്ടും മനസ്സേ പഴയ കളിപ്പാട്ടങ്ങളോട്‌ എന്തേ ഈ പ്രിയം?????
2008-06-11

പ്രാര്‍ത്ഥന

അപ്പു അച്ഛനോടും അമ്മയോടുമൊപ്പം മുത്തശ്ശനേയും മുത്തശ്ശിയേയും കാണാന്‍ എത്തിയതാണ്‌..

ഉച്ചക്ക്‌ ഊണു കഴിക്കാന്‍
ഇരിക്കവേ അമ്മ അപ്പുവിനോടു പറഞ്ഞു:
"മോനേ ഊണു കഴിക്കുന്നതിനു മുന്‍പ്‌ ദൈവത്തോടു പ്രാര്‍ത്ഥിക്കു"
അപ്പു പറഞ്ഞു :
"ഇല്ല അതു വേണ്ട"

അമ്മ നിര്‍ബന്ധിച്ചു :

" പാടില്ല മോനേ ഈ ഭക്ഷണം തന്ന ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണം "
അപ്പു പക്ഷെ അതിനു തയ്യറായിരുന്നില്ല.
അവന്‍ അമ്മയേ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതു കണ്ട്‌ അമ്മക്കു ദേഷ്യം വന്നു..
അമ്മ പറഞ്ഞു :

"അപ്പൂ പ്രാര്‍ത്ഥിക്കൂ നമ്മള്‍ വീട്ടില്‍ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്‌..... പിന്നെന്താ ഇപ്പോ? "

അപ്പു പറഞ്ഞു :

" അത്‌ വീട്ടില്‍ ഇവിടെ മുത്തശ്ശിയല്ലേ ഭക്ഷണം ഉണ്ടാക്കുന്നത്‌? മുത്തശ്ശിയ്ക്കറിയാം എങ്ങനെയാണ്‌ ഭക്ഷണം ഉണ്ടാക്കേണ്ടത്‌ എന്ന്"

അപ്പു പറഞ്ഞത്‌ കേട്ട്‌ എല്ലാവരും ചിരിച്ചു പോയി.....
2008-06-10

എന്റെ ഡയറി

ജന്മഗൃഹം ഭൂമിയും സ്വര്‍ഗ്ഗവുമായുള്ള രണ്ടു പേര്‍..........
സ്വര്‍ഗ്ഗമാണെന്റെ ജന്മഗൃഹം,മനസ്സില്‍ ഒരു സ്വര്‍ഗ്ഗവാസത്തിന്റെ ഓര്‍മ്മ മാത്രം ബാക്കിയെന്ന് പറഞ്ഞ അവളും...
ഭൂമിയാണെന്റെ ജന്മഗൃഹം ,
ഒരിക്കല്‍ ആരോ ഒരാള്‍ കിളിക്കൊഞ്ചലുകൊണ്ട്‌ കാതു കെട്ടി,
മയില്‍പീലി സ്വപ്നങ്ങളാല്‍ കണ്ണു കെട്ടി...
സ്വര്‍ഗ്ഗത്തിലേക്കാനയിച്ച്‌,
പിന്നീട്‌ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്തെറിയപ്പെട്ട,
ഭൂമിയും സ്വര്‍ഗ്ഗവും നഷ്ടമായി
ഭുമിയിലേക്കു വരാന്‍ വഴിയറിയാതെ
എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ അനുവാദമില്ലാതെ
ആകാശ വീഥിയില്‍ ഒരേകതാരകമാവാന്‍ വിധിക്കപ്പെട്ട അവനും...

ഇവര്‍ക്കിടയില്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു

സുഹൃത്ത്‌

അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു...

പ്രാര്‍ത്ഥനയില്‍ അവന്‍ ദൈവത്തോട്‌ അവന്റെ മരണം ചോദിച്ചു...

ദൈവം ചിരിച്ചു കൊണ്ട്‌ പറഞ്ഞു
നിന്റെ മരണം ഞാന്‍ നിനക്കു തരാം....
പക്ഷെ....
പക്ഷെ നിന്റെ ആയുസ്സിനു വേണ്ടി എന്നോട്‌ പ്രാര്‍ത്ഥിച്ച

നിന്റെ ആ സുഹൃത്തിനെ ഞാന്‍ എന്തു ചെയ്യും.....?
2008-06-08

ആഗ്രഹം

അവളെ കണ്ടപ്പോള്‍ മുതല്‍ അവന്റെ ആഗ്രഹമായിരുന്നു അവളുടെ കൈയ്യില്‍ ഒന്നു തൊടണം, മൃദുലവും മനോഹരവുമായ ആ കൈയ്യില്‍ ഒന്നു ചുംബിക്കണം...അവസാനം ഒരു ദിവസം ആ സുദിനമെത്തി.. അവന്‌ ആ അവസരം ലഭിച്ചു.... അവന്‍ വിറക്കുന്ന കൈകളോടെ അവളുടെ അടുത്തെത്തി.. അവന്‍ കൈ അവളുടെ കൈയ്യിനോടടുപ്പിച്ചു....

പക്ഷെ...
പക്ഷെ.....



ഒലിച്ചിറങ്ങുന്ന അവളുടെ മൂക്ക്‌ അവന്റെ ആഗ്രഹത്തെ മാറ്റിക്കളഞ്ഞു.....
അവന്‍ തിരിച്ചു പോന്നു....
2008-06-07

സാമ്യങ്ങളുടെ കൂട്ടുകാരി........

പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌ ആരായിരുന്നു.....
മുന്നറിവില്ലാത്ത അപ്രതീക്ഷിത
നിമിഷങ്ങളില്‍ ഇണങ്ങുകയും
അതേ അപ്രതീക്ഷിതത്തോടെ
നുണക്കുഴി തെളിയും പുഞ്ചിരിയുമായ്‌
ഇണങ്ങുകയും ചെയ്യുന്ന
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരി........
അത്‌ നീയായിരുന്നുവോ???
ഒരു നീണ്ട മൗനത്തിനു ശേഷം
വര്‍ഷാവേശത്തിന്റെ ഇരമ്പലോടെ
സ്വപ്നങ്ങളുടെ തുവ്വല്‍ ചിറകിലേറി
ഇനിയൊരിരുണ്ട ദു:ഖമായ്‌ നിനക്കും
എന്നിലെയോര്‍മയില്‍ ചേക്കേറാം....
കിളിചിലക്കാത്ത വസന്തങ്ങളില്‍
ഇനിയൊരുന്മാദ സ്പര്‍ശം പോലെ
എന്റെ തൂലിക തുമ്പില്‍ നിന്നും
ഡയറി താളുകളുടെ സ്വകാര്യതയിലേക്ക്‌
മഷിക്കറുപ്പിന്‍ കണ്ണുനീര്‍ കൂട്ടോടെ
ഇനി നിനക്കും ഒലിച്ചിറങ്ങാം...
കൈ തട്ടി മറിഞ്ഞ സിന്ദൂരക്കൂട്ടു പോല്‍
നിറമാര്‍ന്ന മേഘശകലങ്ങളില്‍
തിരിച്ചൊഴുക്കില്‍ വഴി മറന്ന പക്ഷിക്കൂട്ടം പോല്‍....
ഇനി നീയും ..........................
പുറത്തു മഴയില്‍ കുതിര്‍ന്ന
മണക്കുന്ന മഞ്ചാടി മണികളില്‍
ആരുടെ ദു:ഖമാണ്‌ നീ തിരയുന്നത്
നനുത്ത കൈവിരല്‍ കൊണ്ട്‌
ആരുടെ സ്പര്‍ശമാണ്‌ നീയാഗ്രഹിക്കുന്നത്‌?..
മഷിയുണങ്ങിയ നിന്‍ തൂലികയാല്‍
ഏതു വരിയാണ്‌ നീയനുകരിക്കുന്നത്‌?
ഒടുവില്‍.....
നക്ഷത്ര തിളക്കമുള്ള നിന്റെ കണ്ണുകളുടെ
ഒരു വിദൂര കാഴ്ച- പോലുമവശേഷിപ്പിക്കാതെ
സ്വപ്നവര്‍ണ്ണങ്ങളുടെ ഏതു ലോകത്തേക്കാണ്‌
യാത്രാ മൊഴി പോലുമില്ലാതെ
നീയും നടന്നകന്നത്‌?????
പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌...
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരീ.
.അത്‌ നീ തന്നെയായിരുന്നു...
ഒരൊറ്റ വരി കവിത പോലെ
സ്വയം ലോകത്തിനു ഒറ്റുകൊടുത്ത്‌ കൊണ്ട്‌..............
2008-06-06

വീണ്ടും സൗഹൃദം

മുഖച്ഛായ മാറുന്ന
കാലത്തിന്റെ കുസൃതിയില്‍
കണ്ടുമുട്ടുന്ന ഭാവങ്ങള്‍
അതില്‍ തെളിയുന്ന .
.വര്‍ണ്ണ മേളം.....
..സമന്വയത്തിന്റെ ഋതുക്കള്‍
ഒരിക്കലും മടങ്ങി വരില്ല
എന്ന തിരിച്ചറിവ്‌.....
.ശേഷിക്കുന്ന നുറുങ്ങ്‌സ്വപ്നങ്ങള്‍.......
വിട വാങ്ങുന്ന കാലം


പാടി തളര്‍ന്നു.....
പാടാന്‍ മറന്നു ,....
പാടൈയതെല്ലാം പാഴായ്‌ തീര്‍ന്നു...............

പ്രാര്‍ത്ഥന

അപ്പു കിടക്കാന്‍ നേരം ഉറക്കെ പ്രാര്‍ത്ഥിച്ചു. ദൈവമെ എനിക്ക്‌ നല്ല ഒരു സൈക്കിള്‍ കിട്ടണേ....എനിക്ക്‌ പുതിയ വസ്ത്രം ലഭിക്കണേ......കൂടെ ഉണ്ടായിരുന്ന ചേച്ചി ചോദിച്ചു,"അപ്പു എന്തിനാണ്‌ ഇത്ര ഉറക്കെ പ്രാര്‍ത്ഥിക്കുന്നത്‌? ദൈവം ചെവിടു പൊട്ടനല്ല... പതുക്കെ മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ പോരേ?അപ്പു പറഞ്ഞു. ദൈവത്തിനു ചെവി കേള്‍ക്കാം പക്ഷെ മുത്തച്ഛനു ചെവി കേള്‍ക്കില്ലല്ലോ?......
2008-06-05

ഇ പത്രം

2008-06-04

ഒരു സൗഹൃദം

ഇവിടെ,
എനിക്കും ഏകാന്തതയ്കുമിടയില്‍
ഒരിടമാത്രം, ഒരു ദീര്‍ഘനിശ്വാസം.
ഒരിക്കല്‍ പറഞ്ഞതു വീണ്ടും പറഞ്ഞും
ഓര്‍മ്മയില്‍ ഒളിച്ചത്‌ വീണ്ടും ചികഞ്ഞും,
ഇവിടെ,
പറഞ്ഞതെല്ലാം പെറുക്കിയടക്കി,
ഭൂമിതന്‍ അഗാധ ഗര്‍ത്തത്തിലാക്കി,
പക്ഷെ തിരിച്ചു വന്നു ഏറെ ചകിതരായി..
ഒരു പിടി ചാമ്പലും ഒരു പിടി ചോരയും
വേണ്ട,
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ട
കാലത്തിനും നേരത്തിനുമിടക്ക്‌..
എന്തിനും ഏതിനും ഓര്‍മ്മയില്‍ പരതുമ്പോള്‍...
ചോദ്യങ്ങള്‍ ചോദ്യങ്ങളാവട്ടെ......
നേരം,
നേരം പുലര്‍ന്നു തുടങ്ങുമ്പോള്‍...
രാപ്പാടിയുടെ തേങ്ങലുയര്‍ന്നു കേള്‍ക്കുമ്പോള്‍.....
എനിക്കറിയാതെ, എന്നോടു പറയാതെ ....
എന്റെ വേദനകളും ചോദ്യങ്ങളാവുന്നു....
പക്ഷെ ,
ഒരിക്കലും ചിരിക്കാത്ത ചിരിയെന്തെന്നറിയാത്ത.
മേഘവും താഴേക്കു കണ്ണുനീര്‍ വാര്‍ക്കവേ..
ഓര്‍മ്മയുണ്ടെനിക്ക്‌... ഓര്‍മ്മയുണ്ടെല്ലാം..
പറഞ്ഞ അസത്യവും, പറയാത്ത സത്യവും....

.ഒടുവില്‍...

പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........
2008-06-03

ഓര്‍മ്മ

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍......
നോക്ക് നിനക്കതിനു കഴിയില്ല .എത്ര വേഗത്തില്‍ നീ നടന്നാലും എന്റെ ഒപ്പമേത്താന്‍ നിനക്കാവില്ല .എന്റെയും നിന്റെയും ഇടയില്‍ എന്നും ഒരേ അകലം .

ചില സമയങ്ങളില്‍ നീ ആകെ ചെറുതായി വീര്‍ത്തു കെട്ടിയ മുഖവുമായി എന്തിനാണെന്നെ തുറിച്ചു നോക്കുന്നത്?. നിന്റെ മാറിലേക്കു വീണ കറുത്തു ചുരുണ്ട മുടിയിഴകള്‍ മാടിയൊതുക്കാന്‍ പോലും നിനക്ക് സമയമില്ലേ?

ഇന്നലെ നീ തികച്ചും വ്യത്യസ്തനായിരുന്നല്ലോ? ഇറുകിയ പാന്റും നീളന്‍ ഷര്‍ട്ടും... നീയാകെ നീണ്ട് നീണ്ട് .... നിന്റെയാ വട്ട കണ്ണട എവിടെ പോയി?,..
ദേ ഇപ്പോ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം.. തനിച്ച്.
ഇനി എന്നാണ് എന്റെയീ കറുത്ത കുട്ടനെ..........................?

അപാരത



ഭൂമിക്കു വിപരീതമായി മലര്‍ന്നു കിടക്കുന്ന ഷട്‌ പദത്തിന്റെ നോട്ടത്തില്‍ എന്ന പോലെ എനിക്ക്‌ മുന്നില്‍ തലകുത്തനെ നില്‍ക്കുന്ന യാഥാര്‍ത്യങ്ങള്‍.........അവക്കു മുന്നില്‍ ഞാന്‍ ചില വിനിമയ വൈകല്യങ്ങളെ അഭിമുഖീകരിച്ചിരുന്നു എന്നത് സത്യം... ഏതു വശത്തേക്ക് എത്ര ശക്തി പ്രയോഗിച്ചാലാണ്‌ പാദങ്ങളിലേക്കു തിരിച്ചു വരനാവുക എന്ന് നിര്‍ണ്ണയിക്കാനുള്ള ഉപാധിയായിരുന്നു അപ്പോളെനിക്കു വാക്കുകള്‍......അവയുടെ ക്രമ രാഹിത്യം എനിക്ക്‌ മുന്നിലെ യാഥാര്‍ത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിരുന്നു........

2008-06-02

നിങ്ങള്‍ പറയാതിരുന്നതും,ഞാന്‍ പറയാതെ പറഞ്ഞതും

സ്നേഹിക്കുക എന്നത്‌
മധുര തരമായ ഒരു ക്രൂരതയാണ്‌
അധിരക്തസമ്മര്‍ദ്ദമല്ലാതെമറ്റൊന്നുമത്‌ സമ്മാനിക്കുന്നില്ല.
സ്നേഹിക്കപ്പെടുക എന്നത്‌
അനിവാര്യമായ ഒരു
വഞ്ചനയാണ്‌കടുത്ത മാനസിക
സംഘര്‍ഷമല്ലാതെമറ്റൊന്നുമത്‌
തന്നു പോകുന്നില്ല.
തിരിച്ചറിയപ്പെടലുകള്‍ വേദനയാണ്‌.
സഹതാപങ്ങളുടെ ചിരി
മുഖമല്ലാതെമറ്റൊന്നും സമ്മാനിക്കുന്നില്ലത്‌..
നഷ്ടപ്പെടലുകള്‍
മരണമാണ്‌അനുഭവ മുഹൂര്‍ത്തങ്ങളുടെ
ആര്‍ദ്രതയോര്‍മ്മിപ്പിച്ച
അത്‌നമ്മെ കൊന്നുകൊണ്ടേയിരിക്കും.
തിരമാലകള്‍ വിശുദ്ധിയുടെഅഗാധതയാണെന്ന്
നിങ്ങള്‍ പറയുന്നുപക്ഷെ
അശാന്തിയുടെക്ഷുഭിതചലനമല്ലാതെ
മറ്റൊന്നും അവ കാണിച്ചു തരുന്നില്ല.
മഴത്തുള്ളികള്‍
സൗമ്യതയുടെഋതു താളമെന്നും
നിങ്ങള്‍ പറയുന്നു..
പക്ഷെ ചെരിഞ്ഞു പതിക്കുന്ന
മഴനൂലുകള്‍ക്ക്‌ പിന്നിലെ കാണാത്ത
കണ്ണീര്‍ കഥകള്‍ മാത്രമേഅവയും പെയ്തു തീര്‍ക്കുന്നുള്ളു.
പകലുകള്‍ ഒന്നിന്റെയതുടക്കമല്ല
രാത്രികള്‍ ഒന്നിന്റെയും ഒടുക്കവും
പുത്തന്‍ പ്രതീക്ഷകളുടെതുടക്കമാണ്‌
പകലുകള്‍ എന്നും
അപ്രിയ സത്യങ്ങളുടെ ഒടുക്കമാണ്
രാത്രികള്‍ എന്നും നിങ്ങള്‍ പറയുന്നു.
ഓര്‍മ്മകള്‍ മനസ്സിലെ ഒരിക്കലും
ഉണങ്ങാത്ത മുറിവുകളാണ്
മധുരിക്കുന്ന ഓര്‍മ്മകളുടെഒരു
മയില്‍പീലിക്കനവുമത്‌
തരുന്നില്ലപക്ഷെ എന്നിട്ടും
ഒര്‍മ്മകള്‍ ,മണക്കുന്ന മഞ്ചാടികള്‍
എന്ന് നിങ്ങളോമനിക്കുന്നു.....
കവിത
ആത്മാവിഷ്കാരമെന്നുംഒടുവില്‍
നിങ്ങള്‍ നിരൂപിക്കുന്നു.
എന്നാല്‍ പരസ്പര
വൈരുദ്ധ്യങ്ങളുടെ പാരമ്യതയല്ലാതെ
മറ്റൊന്നുമല്ലത്
ഒടുവില്‍,
ഒടുവില്‍ മഷിക്കറുപ്പിന്‍
അക്ഷരചിത്രങ്ങളുടെരണ്ടാം
വായനയില്‍ നിങ്ങളുമറിയുന്നു
നിങ്ങള്‍ പറയാതിരുന്നതും,
ഞാന്‍ പറയാതെ പറഞ്ഞതും.....
2008-06-01

ഒരു തമാശ

നമ്മുടെ സര്ധാര്‍ജിക്ക് കുട്ടി ഉണ്ടായി . നേഴ്സ് കുട്ടിയെ സര്ധാര്‍ജിക്ക് കൊടുത്തപ്പോള്‍ നോക്കിയ ശേഷം മൂപ്പര് സന്തോഷത്തില്‍വിളിച്ചു പറഞ്ജ്ഞ്ഞു ഹായ് എനിക്ക് ആണ് കുട്ടിയുന്റായി എന്ന്‍ അപ്പോള്‍ നേഴ്സ് പറഞ്ഞു എടാ മണ്ട ആണ് കുട്ടിയല്ല പെണ്‍കുട്ടിയാണ് എന്റെ വിരല്‍ വിട്‌ എന്ന്‍

മനസ്സു


നിന്റെ മനസ്സെത്രയോ പഞ്ഞിരിക്കുന്നു
നീയറിയാതെ, നീ പോലുമറിയാതെ

എന്തിനീ കടിഞ്ഞാണില്ലാ പാച്ചില്‍

എന്തിനീ അതിരുകളില്ലാ മേച്ചില്‍
നിന്റെ മനസ്സെവിടെയോ മുറിഞ്ഞിട്ടുണ്ട്.

എവിടേയോ രക്തം പൊടിയുന്നുണ്ട്

ആരാണ് നിന്നെയീ ശോക -

മൂക തരംഗത്തില്‍ എത്തിച്ചത്..


നിന്‍ രോദനമെല്ലാം ഒരു തുണ്ടം

കടലാസ്സിലൊടുക്കാന്‍...

നിന്‍ സ്നേഹ ഗാനം വെറുമൊരു..

കടലാസ്സിലൊതുക്കാന്‍.....


നിന്‍ മിഴിയില്‍ രഥമോടെ നില്‍ക്കും

പാവം കര്‍ണ്ണന്റെ യുദ്ധ ചിന്തയോ..?

നിന്‍ മാത്ര പെണ്ണിന്‍ മയില്‍

മയില്‍ പീലിയിലെഴുമേഴു വര്‍ണ്ണങ്ങളോ...


ഒന്നറിയാം,

ഒന്നറിയാം, നിനക്കു നല്‍കാന്‍

നീയാഗ്രഹിക്കുന്ന സാന്ത്വനം നല്‍കാന്‍

നീ കൊതിക്കുന്ന ചുംബനം നല്‍കാന്‍

നിനക്കേ കഴിയൂ,.....

നിനക്കു മാത്രമേ കഴിയൂ...........
2008-05-31

നിനവുകള്‍




ഉരുണ്ട കരിംകല്‍് കഷന്നങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഈ വെള്ളികൊലുസ് ഞാന്‍ കണ്ടു പിടിക്കില്ല എന്ന് കരുതിയോ? പണ്ടെന്നോ പാര്‍സികള്‍ പറഞ്ഞ ഒരു കടംകഥ എനിക്കോര്‍മ്മ വരുന്നുണ്ട് . എന്തിനാണ് നീ അത് ആരും കാണാതെ ഇത്രയും കാലം സൂക്ഷിച്ചു വച്ചത്? അതിലെ ഓരോ മണികളും അവളുടെ തിളങ്ങുന്ന കണ്ണിലെ മണി പോലെ നിനക്ക് തോന്നിയിട്ടില്ലേ? അതിന്റെ ചിത്ര പണിയോടു കൂടിയ കൊളുത്തിലെക്ക് നിരാശനായി നോക്കുമ്പോള്‍ അതവളുടെ മനിച്ചുണ്ടായി മാറുന്നത് നീ അറിഞ്ഞതല്ലേ? ഇല്ല ഇനിയും അതോളിപ്പിച്ചു വക്കാന്‍ നിനക്കാവില്ല.

ഇന്നീ സംഗീത സന്ധ്യയില്‍ അവളുടെ കൊളുസ്സിന്‍ കിലുക്കം ഒന്നു കേള്‍ക്കാന്‍ ....

അവളുടെ കൊണ്ച്ചുന്ന മോഴിയോന്നു കേള്‍ക്കാന്‍ .........

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം നിന്റെ മനസ്സു വീണ്ടും ഈ കരിവിലക്കിന്റെ ഏറ്റവും ഉയര്ന്ന ചുടില്‍ കൊളുത്തി വക്കാന്‍ ....... ഇപ്പൊ

ഇപ്പൊ നിന്റെ മനസ്സു സാന്ദ്രമാവുന്നത് എനിക്ക് കാണാം..............

സഹായം

കു‌ട്ടുകാര എനിക്ക് ഒരു സഹായം വേണം ഞാന്‍ ബൂലോകം ബ്ലോഗ്ഗെരിന്ല്‍ വരാന്‍ ആഗ്രഹിക്കുന്നു. എങ്ങനെ എഡിറ്റ് ചെയ്ത് മലയാളം ടൈപ്പ് ചെയ്യും എന്നറിയാന്‍ സഹായിക്കാമോ?

എന്റെ ജാലക കാഴ്ചകള്‍

വര്‍ണ്ണം ഒഴിഞ്ഞ ജാലക കാഴ്ചകളുടെ അസാധരന്നകളില്‍ എവിടെയോ വച്ചു തുടങ്ങുന്നു. ആദ്യമാദ്യം അതാരും തിരിച്ചറിയുക പോലും ചെയ്തിരുന്നില്ല
ഞാനും അത് ശ്ര്ദ്ധിചിരുന്നില്ലല്ലോ?
പൂത്തു നില്ക്കുന്ന മോസണ്ട കാടുകളുടെ ഇടയിലേക്ക് ഊര്ന്നിറങ്ങിയ ക്രിക്കറ്റ് പന്ത് തിരയാന്‍ എത്തിയ ബിരുദ വിദ്ദ്യാര്‍ത്തികലായിരിക്കണം അതാധ്യം കണ്ടിരിക്കക.
ആരിലും പ്രത്യേകം യാതൊരു കൌതുകവും ജനിപ്പിക്കാത്ത ഒരു നാളിതല്‍ പൂവ്വ് .

അതിന്റെ ഇതലുകള്‍ക്ക് ഹൃദയത്തിന്റെ രൂപമാനെന്നും സ്നേഹമെന്നനതിന്റെ പേരെന്നും മോന്സേന്ട്രീന പാനസ്ട്ടിച്ചാ എന്നാണതിന്റെ ശാത്രീയ നാമമെന്നും അവര്‍ പരസ്പരം തര്‍ക്കിച്ഛപ്പോലാന്ന്‍ ഞാനും അതിനെ കുറിച്ച് ഓര്‍ത്തത് .

വളര്‍ച്ച മുരടിച്ച മനുഷ്യ കുഞ്ഞിനെ ഓര്‍മ്മിപ്പിക്കും വിധം , മഞ്ഞ പൂശിയ സിമെന്ദ് തറയില്‍ വച്ചിരിക്കുന്ന ബോന്സായ് ആള്‍ മരത്തിനു ഇടതു മാരിയാണ്ണ്‍ ആ മുള്‍ച്ചെടി നില്‍ക്കുന്നത് ..

ശബ്ദം നിലച്ച ല്യ്ബ്രരി മുറിയുടെ മു‌ന്നം ബന്ച്ചില്‍ വച്ചു ഞാന്‍ ആ പൂ നിനക്ക് സമ്മാനിച്ചു.

എനിക്ക് നിന്നോടുല്ലത് സ്നേഹമാനെന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നുമെല്ലാം നിങ്ങള്‍ പറയുന്നു .
നിങ്ങളുടെ വാക്കുകലല്ലാതെ മറ്റെന്ത്‌ തെളിവനെനികുല്ലത് .
ഇപോഴാ നാളിതല്‍ പൂവ്വ് പരീക്ഷണ ശാലയിലെ ചില്ല് പാത്രത്തില്‍ ഏതോ മരുന്നു കൂട്ടില്‍ നീന്തി നടക്കുകയാണ് .
ദിവസങ്ങള്‍ക്കകം നീല ഞെരംബുകളുടെ സൂക്ഷ്മതയിലെക്ക് വഴി മാറി ഏതെങ്കിലും ഒരു ഹെര്ബെരിയത്തിലെ കാഴ്ച്ച്ചകള്‍ക്ക് മിഴിവേകും.
ഇപോഴാ പൂവ്വിത്ലുകള്‍ക്ക് ഹൃദയ ചായയില്ല ..
പാതിയില്‍ നിലച്ചു പോയ ഹൃദയ മിടിപ്പ്‌ പോലെ ഘടികാരങ്ങള്‍ നിലച്ച ഏതോ നിമിഷത്തിന്റെ നിശ്ചലതയിലെക്ക് ഊര്ന്നിരങ്ങിയിരിക്കുന്നു അത് ...
എനിക്ക് തോന്നുന്നു,
സ്നേഹം മണക്കുന്ന വര്ന്നകാഴ്ചകള്‍ എന്റെ ജാലകപ്പടിയില്‍ വച്ചാണ് അവസാനിക്കുന്നത് എന്ന.

നിറം മങ്ങിയ ജാലക കാഴ്ചകളുടെ വിദൂരത പോലും അവശേഷിപ്പിക്കാതെ................
2008-05-30

നിഴല്‍

വഴി വിളക്കിന്‍ തിരി നിഴല്‍ പോലെയെന്‍
വിഫല യാത്ര തന്‍ ശേഷിച്ച രാപ്പകല്‍
അകലെയേതോ നഷ്ട ഭാഗ്യങ്ങള്‍ തന്‍
ചിരകരിഞ്ഞ പോല്‍ തേങ്ങുന്ന രാക്കിളി
ഇരുളുമേതോ ചക്രവാളങ്ങള്‍ തന്‍
ചാരു ഗന്ധിയാം ശോന്നിമ പൂക്കാലം
ഇവിടെ ,
ഇരുളുമെകാന്തമെത്രയോ രാത്രിയില്‍
മിഴി നിരചെന്റെയോര്‍മ്മില്‍ വന്നു നി
ഇവിടെ,
ഇവിടെ നമോത്തു പിന്നിട്ട പാതയില്‍
കരിയിലകള്‍ പാടിയ പാട്ടിന്റെ ഈണവും
അറിയില്ല ,
അറിയില്ലെനിക്കെന്റെ യാത്ര ലക്ഷിവും
പാതെയമാവുമീ കനിവിന്റെ ആഴവും
അറിയില്ല ,
അറിയില്ല എന്ന് താന്‍ ചൊല്ലുന്നു
ഞാനൂന്നി നില്‍ക്കുമീ ഭൂമിയും വാനവും
അറിയുന്നു ,
അറിയുന്നു ഞാനീ വഴികളില്‍ എങ്ങിലും
തെളി നീരുതിര്‍ക്കുമീ സ്നേഹ തീരങ്ങളെ
ഇനിയില്ല ,
ഇനിയില്ലെനിക്കെന്റെ ഈ വഴികലെങ്ങിലും
മറക്കുവതെങ്ങനെ ഞാന്‍ ..............

നിഴല്‍

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍ ...
നോക്കു നീ എത്ര വേഗത്തില്‍ നടന്നാലും എനിക്കപ്പമെത്താന്‍ നിനക്കാവില്ല .
എനിക്കും നിനക്കും ഇടയില്‍ എന്നും ഒരേ അകലം.
നിന്റെ ആ കറുത്ത കന്നട എവിടെ പോയി.
മുന്പ് നീ ആകെ വ്യത്യസ്തനയിരുന്നല്ലോ?
നീണ്ടു നീണ്ടു നീ ഈ മണല്‍ പായയില്‍...
ഇപ്പൊ നിന്റെ മനസ്സു സാന്ദ്രമാവുന്നത് എനിക്ക് കാണം..

ഓര്‍മ്മകള്‍

വഴി വിളക്കിന്‍ തിരി നിഴല്‍ പോലെയെന്‍
വിഫല യാത്ര തന്‍ ശേഷിച്ച രാപ്പകല്‍

aadyam

ഇത് കുറെ കാലത്തിനു ശേഷം ഉള്ള എന്റെ വരവ്. ഇനി മുതല്‍ എന്നും എന്നെ നിങ്ങള്ക്ക് വായിക്കാം . എന്നും നോക്കുക