2008-06-23

എന്റെ ഡയറി നാലാം താള്‍

കിഴക്കോട്ടു തുറക്കുന്ന ജാലകമുള്ള എന്റെ മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്
ജാലക പടികള്‍ക്കുമപ്പുറം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന മഴനൂലുകളിലേക്ക്
നോക്കിയിരിക്കേ ഏതോ ഓര്‍മ്മകള്‍ പടികടന്നെത്തുന്നത് ഞാനറിയുന്നു.
കൊച്ചുകുട്ടിയുടെ കുസ്രുതിക്കൊപ്പം മഴച്ചാറലില്‍ തുള്ളിക്കളിക്കുന്ന വാത്സല്യം....
പടിപ്പുരയും കടന്ന് ഉമ്മറമുറ്റത്തേക്കുള്ള നടപ്പിനിടയില്‍ വഴിയില്‍ വീണുക്കിടക്കുന്ന തേന്മാങ്ങയില്‍
ആദ്യം പതിക്കുന്ന കൊതിയൂറും സ്പര്‍ശം..
ഒടുവില്‍ കൈയ്യിലെ പഴയ ആ സിന്ദൂരചെപ്പില്‍ കുപ്പിവള്‍പ്പൊട്ടുകളും ബട്ടനുകളും

മയിപ്പീലിത്തുണ്ടുകളും തൂവ്വലുകളും എല്ലാം എടുത്തുവക്കുകയും അവയുടെ ആര്‍ദ്രതയെ കുറിച്ച് വാതൊരാതെ സംസാരിക്കുകയും ചെയ്യുന്ന എന്റെ........

എന്റെ ആ...................

മഴത്തുള്ളികള്‍ക്ക് എന്തൊരു തണുപ്പ്.... പക്ഷെ....
2008-06-21

എന്റെ ഡയറി മൂന്നാം താള്‍

വിജനമായ ഈ നടപ്പാതയില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ നിനക്ക്‌...

ഇരുളടഞ്ഞ നെല്‍ അറ മുറിക്കുള്ളിലെ ഈ നീളന്‍ മെഴുകു തിരിയും നിനക്ക്‌....

ഏകാകിയുടെ വിലാപം പോലെ അലയടിക്കുന്ന ഈ മാനസ സ്വപ്നങ്ങളും നിനക്ക്‌...

മധുരോദാരമായ പ്രതീക്ഷകളും മോഹങ്ങളും സിന്ദൂരചെപ്പിലാക്കി സൂക്ഷിച്ചിരുന്ന
ഈ കണ്ണാടി കൂടും താഴെ വീണുടഞ്ഞപ്പോള്‍ .....

ഇപ്പോള്‍ ,
ഈ വള്‍പ്പൊട്ടുകളും നിനക്ക്‌...
എന്നിലെ ഞാനും നിനക്ക്‌...
ഇനിയെന്റേതയി ഒന്നുമില്ല..
നിന്റേതായുള്ളവയെല്ലാം നിനക്ക്‌ തിരികെ തന്നാല്‍
പിന്നെയെന്നില്‍ എന്റെതായി എന്താണവശേഷിക്കുക?

ഞാന്‍ തന്നെയും എങ്ങനെയാണ്‌.......????
2008-06-20

എന്റെ ഡയറി രണ്ടാം താള്‍

തുടര്‍ച്ചയായുള്ള വായനയുടെ അസഹ്യതയുമായി വീര്‍ത്തുകെട്ടിയ മുഖവുമായി
വിദൂരതയിലെ ഏതോ അദൃശ്യ ദൃശ്യത്തിലേക്ക്‌ നോക്കിയിരിക്കുന്ന നിന്നെ
ദൂരേ മാറിനിന്ന് നോക്കി കാണുമ്പോള്‍ എന്തു ഭംഗിയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

തീര്‍ത്തും അശ്രദ്ധയോടെ നീയങ്ങനെയിരിക്കുമ്പോള്‍ കണ്ണിമക്കാതെയുള്ള നിന്റെയാ

നോട്ടത്തിലും പക്ഷെ എനിക്കരിയാം നിന്നിലേക്ക്‌ എന്നതിനേക്കാള്‍
ഒട്ടും അകലത്തിലേക്കല്ല നീ നോക്കുന്നത്‌ എന്ന്.

മുന്‍ ധാരണകളുടെ അഭാവത്തില്‍ നീയങ്ങനെ ഇരിക്കുമ്പോള്‍ എന്തായിരിക്കും ഓര്‍ത്തത്‌?

അല്‍പം മുന്‍പ്‌ വായിച്ചു നിര്‍ത്തിയ വാചകങ്ങളോ,
അതോ തനിക്കു കിട്ടിയ അമൂല്യമായ നിധിയേ കുറിച്ചു സംസാരിച്ച എന്നേയോ?

ആയിരപ്പാതിയിലേറെ പൗര്‍ണ്ണമികള്‍ കണ്ടിട്ടും മനസ്സേ പഴയ കളിപ്പാട്ടങ്ങളോട്‌ എന്തേ ഈ പ്രിയം?????
2008-06-11

പ്രാര്‍ത്ഥന

അപ്പു അച്ഛനോടും അമ്മയോടുമൊപ്പം മുത്തശ്ശനേയും മുത്തശ്ശിയേയും കാണാന്‍ എത്തിയതാണ്‌..

ഉച്ചക്ക്‌ ഊണു കഴിക്കാന്‍
ഇരിക്കവേ അമ്മ അപ്പുവിനോടു പറഞ്ഞു:
"മോനേ ഊണു കഴിക്കുന്നതിനു മുന്‍പ്‌ ദൈവത്തോടു പ്രാര്‍ത്ഥിക്കു"
അപ്പു പറഞ്ഞു :
"ഇല്ല അതു വേണ്ട"

അമ്മ നിര്‍ബന്ധിച്ചു :

" പാടില്ല മോനേ ഈ ഭക്ഷണം തന്ന ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണം "
അപ്പു പക്ഷെ അതിനു തയ്യറായിരുന്നില്ല.
അവന്‍ അമ്മയേ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതു കണ്ട്‌ അമ്മക്കു ദേഷ്യം വന്നു..
അമ്മ പറഞ്ഞു :

"അപ്പൂ പ്രാര്‍ത്ഥിക്കൂ നമ്മള്‍ വീട്ടില്‍ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്‌..... പിന്നെന്താ ഇപ്പോ? "

അപ്പു പറഞ്ഞു :

" അത്‌ വീട്ടില്‍ ഇവിടെ മുത്തശ്ശിയല്ലേ ഭക്ഷണം ഉണ്ടാക്കുന്നത്‌? മുത്തശ്ശിയ്ക്കറിയാം എങ്ങനെയാണ്‌ ഭക്ഷണം ഉണ്ടാക്കേണ്ടത്‌ എന്ന്"

അപ്പു പറഞ്ഞത്‌ കേട്ട്‌ എല്ലാവരും ചിരിച്ചു പോയി.....
2008-06-10

എന്റെ ഡയറി

ജന്മഗൃഹം ഭൂമിയും സ്വര്‍ഗ്ഗവുമായുള്ള രണ്ടു പേര്‍..........
സ്വര്‍ഗ്ഗമാണെന്റെ ജന്മഗൃഹം,മനസ്സില്‍ ഒരു സ്വര്‍ഗ്ഗവാസത്തിന്റെ ഓര്‍മ്മ മാത്രം ബാക്കിയെന്ന് പറഞ്ഞ അവളും...
ഭൂമിയാണെന്റെ ജന്മഗൃഹം ,
ഒരിക്കല്‍ ആരോ ഒരാള്‍ കിളിക്കൊഞ്ചലുകൊണ്ട്‌ കാതു കെട്ടി,
മയില്‍പീലി സ്വപ്നങ്ങളാല്‍ കണ്ണു കെട്ടി...
സ്വര്‍ഗ്ഗത്തിലേക്കാനയിച്ച്‌,
പിന്നീട്‌ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്തെറിയപ്പെട്ട,
ഭൂമിയും സ്വര്‍ഗ്ഗവും നഷ്ടമായി
ഭുമിയിലേക്കു വരാന്‍ വഴിയറിയാതെ
എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ അനുവാദമില്ലാതെ
ആകാശ വീഥിയില്‍ ഒരേകതാരകമാവാന്‍ വിധിക്കപ്പെട്ട അവനും...

ഇവര്‍ക്കിടയില്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു

സുഹൃത്ത്‌

അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു...

പ്രാര്‍ത്ഥനയില്‍ അവന്‍ ദൈവത്തോട്‌ അവന്റെ മരണം ചോദിച്ചു...

ദൈവം ചിരിച്ചു കൊണ്ട്‌ പറഞ്ഞു
നിന്റെ മരണം ഞാന്‍ നിനക്കു തരാം....
പക്ഷെ....
പക്ഷെ നിന്റെ ആയുസ്സിനു വേണ്ടി എന്നോട്‌ പ്രാര്‍ത്ഥിച്ച

നിന്റെ ആ സുഹൃത്തിനെ ഞാന്‍ എന്തു ചെയ്യും.....?
2008-06-08

ആഗ്രഹം

അവളെ കണ്ടപ്പോള്‍ മുതല്‍ അവന്റെ ആഗ്രഹമായിരുന്നു അവളുടെ കൈയ്യില്‍ ഒന്നു തൊടണം, മൃദുലവും മനോഹരവുമായ ആ കൈയ്യില്‍ ഒന്നു ചുംബിക്കണം...അവസാനം ഒരു ദിവസം ആ സുദിനമെത്തി.. അവന്‌ ആ അവസരം ലഭിച്ചു.... അവന്‍ വിറക്കുന്ന കൈകളോടെ അവളുടെ അടുത്തെത്തി.. അവന്‍ കൈ അവളുടെ കൈയ്യിനോടടുപ്പിച്ചു....

പക്ഷെ...
പക്ഷെ.....



ഒലിച്ചിറങ്ങുന്ന അവളുടെ മൂക്ക്‌ അവന്റെ ആഗ്രഹത്തെ മാറ്റിക്കളഞ്ഞു.....
അവന്‍ തിരിച്ചു പോന്നു....
2008-06-07

സാമ്യങ്ങളുടെ കൂട്ടുകാരി........

പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌ ആരായിരുന്നു.....
മുന്നറിവില്ലാത്ത അപ്രതീക്ഷിത
നിമിഷങ്ങളില്‍ ഇണങ്ങുകയും
അതേ അപ്രതീക്ഷിതത്തോടെ
നുണക്കുഴി തെളിയും പുഞ്ചിരിയുമായ്‌
ഇണങ്ങുകയും ചെയ്യുന്ന
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരി........
അത്‌ നീയായിരുന്നുവോ???
ഒരു നീണ്ട മൗനത്തിനു ശേഷം
വര്‍ഷാവേശത്തിന്റെ ഇരമ്പലോടെ
സ്വപ്നങ്ങളുടെ തുവ്വല്‍ ചിറകിലേറി
ഇനിയൊരിരുണ്ട ദു:ഖമായ്‌ നിനക്കും
എന്നിലെയോര്‍മയില്‍ ചേക്കേറാം....
കിളിചിലക്കാത്ത വസന്തങ്ങളില്‍
ഇനിയൊരുന്മാദ സ്പര്‍ശം പോലെ
എന്റെ തൂലിക തുമ്പില്‍ നിന്നും
ഡയറി താളുകളുടെ സ്വകാര്യതയിലേക്ക്‌
മഷിക്കറുപ്പിന്‍ കണ്ണുനീര്‍ കൂട്ടോടെ
ഇനി നിനക്കും ഒലിച്ചിറങ്ങാം...
കൈ തട്ടി മറിഞ്ഞ സിന്ദൂരക്കൂട്ടു പോല്‍
നിറമാര്‍ന്ന മേഘശകലങ്ങളില്‍
തിരിച്ചൊഴുക്കില്‍ വഴി മറന്ന പക്ഷിക്കൂട്ടം പോല്‍....
ഇനി നീയും ..........................
പുറത്തു മഴയില്‍ കുതിര്‍ന്ന
മണക്കുന്ന മഞ്ചാടി മണികളില്‍
ആരുടെ ദു:ഖമാണ്‌ നീ തിരയുന്നത്
നനുത്ത കൈവിരല്‍ കൊണ്ട്‌
ആരുടെ സ്പര്‍ശമാണ്‌ നീയാഗ്രഹിക്കുന്നത്‌?..
മഷിയുണങ്ങിയ നിന്‍ തൂലികയാല്‍
ഏതു വരിയാണ്‌ നീയനുകരിക്കുന്നത്‌?
ഒടുവില്‍.....
നക്ഷത്ര തിളക്കമുള്ള നിന്റെ കണ്ണുകളുടെ
ഒരു വിദൂര കാഴ്ച- പോലുമവശേഷിപ്പിക്കാതെ
സ്വപ്നവര്‍ണ്ണങ്ങളുടെ ഏതു ലോകത്തേക്കാണ്‌
യാത്രാ മൊഴി പോലുമില്ലാതെ
നീയും നടന്നകന്നത്‌?????
പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌...
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരീ.
.അത്‌ നീ തന്നെയായിരുന്നു...
ഒരൊറ്റ വരി കവിത പോലെ
സ്വയം ലോകത്തിനു ഒറ്റുകൊടുത്ത്‌ കൊണ്ട്‌..............
2008-06-06

വീണ്ടും സൗഹൃദം

മുഖച്ഛായ മാറുന്ന
കാലത്തിന്റെ കുസൃതിയില്‍
കണ്ടുമുട്ടുന്ന ഭാവങ്ങള്‍
അതില്‍ തെളിയുന്ന .
.വര്‍ണ്ണ മേളം.....
..സമന്വയത്തിന്റെ ഋതുക്കള്‍
ഒരിക്കലും മടങ്ങി വരില്ല
എന്ന തിരിച്ചറിവ്‌.....
.ശേഷിക്കുന്ന നുറുങ്ങ്‌സ്വപ്നങ്ങള്‍.......
വിട വാങ്ങുന്ന കാലം


പാടി തളര്‍ന്നു.....
പാടാന്‍ മറന്നു ,....
പാടൈയതെല്ലാം പാഴായ്‌ തീര്‍ന്നു...............

പ്രാര്‍ത്ഥന

അപ്പു കിടക്കാന്‍ നേരം ഉറക്കെ പ്രാര്‍ത്ഥിച്ചു. ദൈവമെ എനിക്ക്‌ നല്ല ഒരു സൈക്കിള്‍ കിട്ടണേ....എനിക്ക്‌ പുതിയ വസ്ത്രം ലഭിക്കണേ......കൂടെ ഉണ്ടായിരുന്ന ചേച്ചി ചോദിച്ചു,"അപ്പു എന്തിനാണ്‌ ഇത്ര ഉറക്കെ പ്രാര്‍ത്ഥിക്കുന്നത്‌? ദൈവം ചെവിടു പൊട്ടനല്ല... പതുക്കെ മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ പോരേ?അപ്പു പറഞ്ഞു. ദൈവത്തിനു ചെവി കേള്‍ക്കാം പക്ഷെ മുത്തച്ഛനു ചെവി കേള്‍ക്കില്ലല്ലോ?......
2008-06-05

ഇ പത്രം

2008-06-04

ഒരു സൗഹൃദം

ഇവിടെ,
എനിക്കും ഏകാന്തതയ്കുമിടയില്‍
ഒരിടമാത്രം, ഒരു ദീര്‍ഘനിശ്വാസം.
ഒരിക്കല്‍ പറഞ്ഞതു വീണ്ടും പറഞ്ഞും
ഓര്‍മ്മയില്‍ ഒളിച്ചത്‌ വീണ്ടും ചികഞ്ഞും,
ഇവിടെ,
പറഞ്ഞതെല്ലാം പെറുക്കിയടക്കി,
ഭൂമിതന്‍ അഗാധ ഗര്‍ത്തത്തിലാക്കി,
പക്ഷെ തിരിച്ചു വന്നു ഏറെ ചകിതരായി..
ഒരു പിടി ചാമ്പലും ഒരു പിടി ചോരയും
വേണ്ട,
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ട
കാലത്തിനും നേരത്തിനുമിടക്ക്‌..
എന്തിനും ഏതിനും ഓര്‍മ്മയില്‍ പരതുമ്പോള്‍...
ചോദ്യങ്ങള്‍ ചോദ്യങ്ങളാവട്ടെ......
നേരം,
നേരം പുലര്‍ന്നു തുടങ്ങുമ്പോള്‍...
രാപ്പാടിയുടെ തേങ്ങലുയര്‍ന്നു കേള്‍ക്കുമ്പോള്‍.....
എനിക്കറിയാതെ, എന്നോടു പറയാതെ ....
എന്റെ വേദനകളും ചോദ്യങ്ങളാവുന്നു....
പക്ഷെ ,
ഒരിക്കലും ചിരിക്കാത്ത ചിരിയെന്തെന്നറിയാത്ത.
മേഘവും താഴേക്കു കണ്ണുനീര്‍ വാര്‍ക്കവേ..
ഓര്‍മ്മയുണ്ടെനിക്ക്‌... ഓര്‍മ്മയുണ്ടെല്ലാം..
പറഞ്ഞ അസത്യവും, പറയാത്ത സത്യവും....

.ഒടുവില്‍...

പാടി തളര്‍ന്നു പാടാന്‍ മറന്നു
പാടിയതെല്ലാം പാഴായ്‌ തീര്‍ന്നു........
2008-06-03

ഓര്‍മ്മ

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍......
നോക്ക് നിനക്കതിനു കഴിയില്ല .എത്ര വേഗത്തില്‍ നീ നടന്നാലും എന്റെ ഒപ്പമേത്താന്‍ നിനക്കാവില്ല .എന്റെയും നിന്റെയും ഇടയില്‍ എന്നും ഒരേ അകലം .

ചില സമയങ്ങളില്‍ നീ ആകെ ചെറുതായി വീര്‍ത്തു കെട്ടിയ മുഖവുമായി എന്തിനാണെന്നെ തുറിച്ചു നോക്കുന്നത്?. നിന്റെ മാറിലേക്കു വീണ കറുത്തു ചുരുണ്ട മുടിയിഴകള്‍ മാടിയൊതുക്കാന്‍ പോലും നിനക്ക് സമയമില്ലേ?

ഇന്നലെ നീ തികച്ചും വ്യത്യസ്തനായിരുന്നല്ലോ? ഇറുകിയ പാന്റും നീളന്‍ ഷര്‍ട്ടും... നീയാകെ നീണ്ട് നീണ്ട് .... നിന്റെയാ വട്ട കണ്ണട എവിടെ പോയി?,..
ദേ ഇപ്പോ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം.. തനിച്ച്.
ഇനി എന്നാണ് എന്റെയീ കറുത്ത കുട്ടനെ..........................?

അപാരത



ഭൂമിക്കു വിപരീതമായി മലര്‍ന്നു കിടക്കുന്ന ഷട്‌ പദത്തിന്റെ നോട്ടത്തില്‍ എന്ന പോലെ എനിക്ക്‌ മുന്നില്‍ തലകുത്തനെ നില്‍ക്കുന്ന യാഥാര്‍ത്യങ്ങള്‍.........അവക്കു മുന്നില്‍ ഞാന്‍ ചില വിനിമയ വൈകല്യങ്ങളെ അഭിമുഖീകരിച്ചിരുന്നു എന്നത് സത്യം... ഏതു വശത്തേക്ക് എത്ര ശക്തി പ്രയോഗിച്ചാലാണ്‌ പാദങ്ങളിലേക്കു തിരിച്ചു വരനാവുക എന്ന് നിര്‍ണ്ണയിക്കാനുള്ള ഉപാധിയായിരുന്നു അപ്പോളെനിക്കു വാക്കുകള്‍......അവയുടെ ക്രമ രാഹിത്യം എനിക്ക്‌ മുന്നിലെ യാഥാര്‍ത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിരുന്നു........

2008-06-02

നിങ്ങള്‍ പറയാതിരുന്നതും,ഞാന്‍ പറയാതെ പറഞ്ഞതും

സ്നേഹിക്കുക എന്നത്‌
മധുര തരമായ ഒരു ക്രൂരതയാണ്‌
അധിരക്തസമ്മര്‍ദ്ദമല്ലാതെമറ്റൊന്നുമത്‌ സമ്മാനിക്കുന്നില്ല.
സ്നേഹിക്കപ്പെടുക എന്നത്‌
അനിവാര്യമായ ഒരു
വഞ്ചനയാണ്‌കടുത്ത മാനസിക
സംഘര്‍ഷമല്ലാതെമറ്റൊന്നുമത്‌
തന്നു പോകുന്നില്ല.
തിരിച്ചറിയപ്പെടലുകള്‍ വേദനയാണ്‌.
സഹതാപങ്ങളുടെ ചിരി
മുഖമല്ലാതെമറ്റൊന്നും സമ്മാനിക്കുന്നില്ലത്‌..
നഷ്ടപ്പെടലുകള്‍
മരണമാണ്‌അനുഭവ മുഹൂര്‍ത്തങ്ങളുടെ
ആര്‍ദ്രതയോര്‍മ്മിപ്പിച്ച
അത്‌നമ്മെ കൊന്നുകൊണ്ടേയിരിക്കും.
തിരമാലകള്‍ വിശുദ്ധിയുടെഅഗാധതയാണെന്ന്
നിങ്ങള്‍ പറയുന്നുപക്ഷെ
അശാന്തിയുടെക്ഷുഭിതചലനമല്ലാതെ
മറ്റൊന്നും അവ കാണിച്ചു തരുന്നില്ല.
മഴത്തുള്ളികള്‍
സൗമ്യതയുടെഋതു താളമെന്നും
നിങ്ങള്‍ പറയുന്നു..
പക്ഷെ ചെരിഞ്ഞു പതിക്കുന്ന
മഴനൂലുകള്‍ക്ക്‌ പിന്നിലെ കാണാത്ത
കണ്ണീര്‍ കഥകള്‍ മാത്രമേഅവയും പെയ്തു തീര്‍ക്കുന്നുള്ളു.
പകലുകള്‍ ഒന്നിന്റെയതുടക്കമല്ല
രാത്രികള്‍ ഒന്നിന്റെയും ഒടുക്കവും
പുത്തന്‍ പ്രതീക്ഷകളുടെതുടക്കമാണ്‌
പകലുകള്‍ എന്നും
അപ്രിയ സത്യങ്ങളുടെ ഒടുക്കമാണ്
രാത്രികള്‍ എന്നും നിങ്ങള്‍ പറയുന്നു.
ഓര്‍മ്മകള്‍ മനസ്സിലെ ഒരിക്കലും
ഉണങ്ങാത്ത മുറിവുകളാണ്
മധുരിക്കുന്ന ഓര്‍മ്മകളുടെഒരു
മയില്‍പീലിക്കനവുമത്‌
തരുന്നില്ലപക്ഷെ എന്നിട്ടും
ഒര്‍മ്മകള്‍ ,മണക്കുന്ന മഞ്ചാടികള്‍
എന്ന് നിങ്ങളോമനിക്കുന്നു.....
കവിത
ആത്മാവിഷ്കാരമെന്നുംഒടുവില്‍
നിങ്ങള്‍ നിരൂപിക്കുന്നു.
എന്നാല്‍ പരസ്പര
വൈരുദ്ധ്യങ്ങളുടെ പാരമ്യതയല്ലാതെ
മറ്റൊന്നുമല്ലത്
ഒടുവില്‍,
ഒടുവില്‍ മഷിക്കറുപ്പിന്‍
അക്ഷരചിത്രങ്ങളുടെരണ്ടാം
വായനയില്‍ നിങ്ങളുമറിയുന്നു
നിങ്ങള്‍ പറയാതിരുന്നതും,
ഞാന്‍ പറയാതെ പറഞ്ഞതും.....
2008-06-01

ഒരു തമാശ

നമ്മുടെ സര്ധാര്‍ജിക്ക് കുട്ടി ഉണ്ടായി . നേഴ്സ് കുട്ടിയെ സര്ധാര്‍ജിക്ക് കൊടുത്തപ്പോള്‍ നോക്കിയ ശേഷം മൂപ്പര് സന്തോഷത്തില്‍വിളിച്ചു പറഞ്ജ്ഞ്ഞു ഹായ് എനിക്ക് ആണ് കുട്ടിയുന്റായി എന്ന്‍ അപ്പോള്‍ നേഴ്സ് പറഞ്ഞു എടാ മണ്ട ആണ് കുട്ടിയല്ല പെണ്‍കുട്ടിയാണ് എന്റെ വിരല്‍ വിട്‌ എന്ന്‍

മനസ്സു


നിന്റെ മനസ്സെത്രയോ പഞ്ഞിരിക്കുന്നു
നീയറിയാതെ, നീ പോലുമറിയാതെ

എന്തിനീ കടിഞ്ഞാണില്ലാ പാച്ചില്‍

എന്തിനീ അതിരുകളില്ലാ മേച്ചില്‍
നിന്റെ മനസ്സെവിടെയോ മുറിഞ്ഞിട്ടുണ്ട്.

എവിടേയോ രക്തം പൊടിയുന്നുണ്ട്

ആരാണ് നിന്നെയീ ശോക -

മൂക തരംഗത്തില്‍ എത്തിച്ചത്..


നിന്‍ രോദനമെല്ലാം ഒരു തുണ്ടം

കടലാസ്സിലൊടുക്കാന്‍...

നിന്‍ സ്നേഹ ഗാനം വെറുമൊരു..

കടലാസ്സിലൊതുക്കാന്‍.....


നിന്‍ മിഴിയില്‍ രഥമോടെ നില്‍ക്കും

പാവം കര്‍ണ്ണന്റെ യുദ്ധ ചിന്തയോ..?

നിന്‍ മാത്ര പെണ്ണിന്‍ മയില്‍

മയില്‍ പീലിയിലെഴുമേഴു വര്‍ണ്ണങ്ങളോ...


ഒന്നറിയാം,

ഒന്നറിയാം, നിനക്കു നല്‍കാന്‍

നീയാഗ്രഹിക്കുന്ന സാന്ത്വനം നല്‍കാന്‍

നീ കൊതിക്കുന്ന ചുംബനം നല്‍കാന്‍

നിനക്കേ കഴിയൂ,.....

നിനക്കു മാത്രമേ കഴിയൂ...........